2011, ഏപ്രിൽ 27, ബുധനാഴ്‌ച

എന്‍ഡോസള്‍ഫാന്‍: സ്വന്തം ജനങ്ങളെ കാണാതെപോയ ഇന്ത്യ


സ്വന്തം മണ്ണിലെ മനുഷ്യരോട് നീതി പുലര്‍ത്താന്‍ കഴിയാത്ത കോണ്ഗ്രസ്
 ഗവര്‍മെന്റ്  അല്പമെങ്കിലും നീതി ബോധ മുണ്ടെങ്കില്‍ രാജി വെച്ച് പോകുക.
 സ്വന്തം പ്രജകളെ കുരുതികൊടുതുകൊണ്ട് കുത്തക സമ്പന്ന വര്‍ഗ്ഗത്തിന്റെ ഒത്താശക്കാരായിഅധപതിച്ച, മനുഷ്യത്വരഹിതമായ സമീപനം സ്വീകരിച്ച്
എന്‍ഡോസള്‍ഫാന് വേണ്ടി  പ്രചാരണത്തിനിറങ്ങിയ ഇന്ത്യ ജനീവയിലെ
സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തില്‍ ഒറ്റപ്പെട്ടു. ലോകത്തിനു
 മുന്‍പില്‍ ഇന്ത്യയുടെ ക്രൂര മനോഭാവം മറയില്ലാതെ പുറത്തുവന്നു.

എന്തോ സള്‍ഫാന്‍ ഉല്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങളായ ബ്രസീലും നിരോ
ധനത്തിന് അനുകൂലിച്ചു  ഇന്ത്യയുടെ നീക്കത്തിനെതിരെ അറബ് രാജ്യങ്ങള്‍
ഒന്നടങ്കം രംഗത്തുവന്നതും നിരോധനത്തെ എതിര്‍ത്ത ചൈന നിഷ്പക്ഷ
സ്വരത്തില്‍ സംസാരിച്ചതുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

കൊണ്ഗ്രെസ്സും, ഇന്ത്യാ ഗവര്‍മെന്റും ആരുടെ താല്പര്യം സംരക്ഷിക്കാനാണ്
നില കൊള്ളുന്നതെന്ന് വ്യക്തമാക്കണം. കട്ടുമുടിക്കുന്നു ഒരു ഭാഗത്തുനിന്നും.
അപ്പോഴും അത് അറിഞ്ഞിരുന്നില്ല എന്നാണു ഉത്തരവാദിത്വ മുള്ള പ്രധാന
മന്ത്രി പറയുന്നത്.

൨ ജി സ്പെക്ട്രം, കോമണ്‍ വെല്‍ത്ത്‌ ഗെയിം, ആദര്‍ശ്‌ ഫ്ലാറ്റ് കുംഭകോണം
 ഇങ്ങിനെ പോകുന്നു കട്ടുമുടിക്കല്‍ ലിസ്റ്റ്. ഇപ്പോള്‍ എന്‍ഡോ സള്‍ഫാന്‍
ഉല്‍പാദകര്‍ക്ക് കൂലിക്കുത്തു നടത്തുന്ന, മന്ത്രിപവാറും കൂട്ടരും,രാജ്യ നന്മക്കോ,
ജന നന്മക്കോ, പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണം.

ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും പ്രധാന മന്ത്രിയെ കണ്ടിട്ടും, എന്‍ഡോ
സള്‍ഫാന്‍ നിരോധിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നവര്‍ക്ക് ഇനി തലയില്‍
മുണ്ടിട്ടു നടക്കാം. സ്വന്തം ജനതയോട് കാണിച്ച ക്രൂരതക്ക് ജനം ശക്തമായി പ്രതികരിക്കാതിരിക്കില്ല.പ്രത്യക്ഷത്തില്‍ തന്നെ കുത്തകക്കാരുടെ എജെന്റായി
മാറിയ പവാറും കൂട്ടരും ഇനിയും ഭരണക്കസേരയില്‍ ഇരുന്നു കൂടാ. മഹാത്മജി
യുടെ മഹത്തായ ഇന്ത്യയെ നാറ്റിക്കുന്നവരെ, കണ്ടറിയുക. ഒറ്റപ്പെടുത്തുക. 

2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

കുത്തകക്കാര്‍ക്ക് വേണ്ടിയാണോ ഭരണ കക്ഷി നിലകൊള്ളുന്നത്?



സ്റോക്ക് ഹോം കണ്‍ വെന്‍ഷന്‍ നടക്കാനിരിക്കെ, ഇന്ത്യയുടെ നിലപാടില്‍ ഉറ്റു നോക്കുന്ന കേരളം,
പ്രതിഷേധം ‍ കൂടുതല്‍ ശക്തിപ്പെടുത്തി മുന്‍പോട്ടു പോകുകയാണ്. കാസര്‍കോട്ടെ ജീവിത ദുരിതങ്ങല്‍ക്കിരയായവര്‍ക്ക് തക്കതായ നഷ്ടപരിഹാരവും,എന്നെന്നേക്കുമായി ഈ മാരക വിഷം
വിതറി ജനങ്ങളെ കൊന്നൊടുക്കാന്‍ തുനിയുന്ന പ്രവണത സര്‍ക്കാരുകള്‍ ഉപേക്ഷിക്കുകയും വേണം.

കുത്തക മുതലാളിമാര്‍ക്ക് കൂട്ടുപിടിച്ച് കീശ വീര്‍പ്പിക്കാനല്ല ജനങ്ങള്‍ അധികാരത്തിലിരുത്തി തിയിരിക്കുന്നതെന്ന്.ഭരിക്കുന്നവര്‍ക്ക് ബോധ്യമുണ്ടായിരിക്കണം. ഉണ്ടായില്ലെങ്കില്‍ അതുണ്ടാവാന്‍ പൊതുജനം ഒന്നടങ്കം ഈ വിപത്തിനെ നേരിടേണ്ടിയിരിക്കുന്നു. ഇവിടെ രാഷ്ട്രീയമല്ല. ഭരിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന ഏതു രാഷ്ട്രീയക്കാരനും ഭരിക്കട്ടെ. ഇത്തരം വിഷം വിതറി ജനങ്ങളെ  ദുരിതത്തിലാക്കുന്നവരെ ശക്തമായി നേരിടാന്‍ രാഷ്ട്രീയം മറന്നു ഒറ്റക്കെട്ടാവേണ്ടാതിന്റെ
ആവശ്യകത നാം മനസ്സിലാക്കണം

ജനശ്രദ്ധ ഇതിലേക്ക് തിരിയാനും, കേന്ദ്ര ഭരണക്കാരെ കണ്ണ് തുറപ്പിക്കാനും, സ്റോക്ക് ഹോം കണ്‍ വെന്‍ഷന്‍ നടക്കുന്ന ഈ അവസരത്തില്‍ ഇന്ത്യന്‍ നിലപാട്, എന്ടോസള്‍ഫാന്‍ നിരോധിക്കുന്നതിനെ അനുകൂലിക്കേണ്ടതിലേക്ക് പ്രേരകമാകും വിധം പ്രതിഷേധം ശക്തമാക്കാന്‍, കേരള മുഖ്യ മന്ത്രിയുടെ
നിരാഹാരം ഉപകാരപ്പെടും,

മുഖ്യമന്ത്രിയുടെ അവസര മുതലെടുപ്പെന്നോ, ആത്മാര്‍ഥമായ ഇടപെടലോ എന്നതല്ല ഇവിടെ
പ്രസക്തം.ഈ വിഷയത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ഉപകരിക്കുമെന്നതില്‍ സംശയമില്ല.
എന്ടോസള്‍ഫാന്‍ നിരോധനത്തെ അനുകൂലിച്ചു പ്രതികരിക്കുന്ന ആരെയും ഉള്‍പ്പെടുത്തി ഈ ദുരന്തഭൂമിയിലെ ചേതനയറ്റ ജീവിതങ്ങല്‍ക്കാശ്വാസമായി തീരാന്‍ നമുക്ക് ഏവര്‍ക്കും
കൈകോര്‍ക്കാം. ഇവിടെ നാം മറ്റൊന്നും ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല.

അതോടൊപ്പം ഏതു ഭരണമായാലും, കുത്ത തകക്കാര്‍ക്കുവേണ്ടി ഇന്ത്യാ മഹാരാജ്യം തീറെഴുതി കൊടുക്കുന്ന രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കാന്‍ നാം തയാറാവണം. ആളോഹരി ഇരുപതു രൂപ
ശരാശരി വരുമാനമുള്ള ദരിദ്ര ഇന്ത്യയെ കുത്തക കോര്പറേറ്റ്കളുടെ കുടുംബസ്വത്താക്കി മാറ്റാന്‍ അനുവദിച്ചു കൂടാ. ഇത് മഹാത്മാ ഗാന്ധിയുടെ ഇന്ത്യയാണ്. വിദേശ ഇടപെടലുകളും, അവരുടെ ആധിപത്യവും മഹത്തായ നമ്മുടെ ഭാരത പാരമ്പര്യത്തെയും,സംസ്കാരത്തെയും നശിപ്പിച്ചു
കൊണ്ടിരിക്കുന്നു.

ഇന്ത്യ പുരോഗമിക്കട്ടെ. ഏറെ പുരോഗമിക്കട്ടെ. പക്ഷെ അത്, ഇന്ത്യയുടെ മഹത്തായ പൈതൃകം കൈമോശം വരാതെ ഉയരട്ടെ. കൈമോശം വരുന്നിടത്ത്, അല്ലെങ്കില്‍ വരുത്തുന്നിടത്തു , നാം ശക്ത
മായി പ്രതികരിക്കാന്‍ എല്ലാം മറന്നു കൈകൊര്‍ക്കെണ്ടിയിരിക്കുന്നു

കോടികള്‍ കട്ടുമുടിച്ചു ഭരണം കയ്യാളുന്നവരെ, നാം മനസ്സിലാക്കണം, കണ്ടറിയണം, ഇന്ത്യന്‍ പൌരന് സുരക്ഷിതമില്ലാത്ത, അവന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയാത്ത ഭരണാധികാരികളെ നാം
അകറ്റി നിര്‍ത്തുക തന്നെ വേണം. എന്ണ്ടോസള്‍ഫാന്‍ വിപത്തു തലമുറകളെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ദയനീയ അവസ്ഥ കണ്ടിട്ടും കണ്ണ് പൊട്ടിയ മന്ത്രിമാര്‍ ഇന്ത്യന്‍ ജനതയെ മറന്നു
കുത്ത കക്കാരെ കൊഴുപ്പിക്കാന്‍ തുനിയുമ്പോള്‍ അവരുടെ കണ്ണ്  തുറപ്പിക്കാന്‍ നമുക്ക് കൈകോര്‍ക്കാം. അഞ്ചു കൊല്ലത്തേക്ക് തിരഞ്ഞെടുത്തു അയച്ചു പോയില്ലേ എന്ന പശ്ചാപതോടെ.

2011, ഏപ്രിൽ 20, ബുധനാഴ്‌ച

കണ്ണിനു കുരുപ്പ് ബാധിച്ചവരോ?‍ --- എന്‍ഡോ സള്‍ഫാന്‍



ഏപ്രില്25 മുതല്29 വരെ സ്വിറ്റ്സര്ലന്ഡിലെ ജനീവയില്‍ എന്ഡോ
സള്ഫാന്നിരോധവുമായി ബന്ധപ്പെട്ട് സാങ്കേതിക വിദഗ്ദരുടെ നിര്‍ദ്ദേശ
ങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന  സ്റ്റോക് ഹോം കണ്വെന്ഷന്റെ ശാസ്ത്ര
സമിതി യോഗത്തില്‍, എന്‍ഡോ സള്‍ഫാന്‍ നിരോധിക്കെണ്ടതില്ലെന്ന നില
പാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കാന്‍ തന്നെയായിരിക്കും തീരുമാനിക്കുക
എന്ന് ഇത് സംബന്ധിയായ വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നു.

സ്റ്റോക് ഹോം കണ്വെന്ഷന്റെ ശാസ്ത്രസമിതി കഴിഞ്ഞ ഒക്ടോബറില്
 എന്ഡോസള്ഫാന് നിരോധിക്കാന്ഇന്ത്യയോടും മറ്റും ആവശ്യപ്പെട്ടിരുന്നു
വെങ്കിലും . ഇന്ത്യ അത് കേട്ട ഭാവം നടിച്ചില്ല. ബ്രസീലും ആസ്ട്രേലിയയും
ഉള്പ്പെടെ നിരവധി രാജ്യങ്ങള്നിരോധം നടപ്പാക്കി.സര്ക്കാര്തലത്തില്രൂപ
വത്കരിച്ച നാലു സമിതികളും എന്ഡോസള്ഫാന് അനുകൂലമായി
രുന്നുവെന്നാണ് മന്ത്രി പവാര്ഇപ്പോഴും പറയുന്നത്.

നമ്മുടെ രാജ്യം ഇന്നാര്‍ക്കു വേണ്ടി നിലകൊള്ളുന്നു.? നാം ചിന്തിക്കേണ്ട
വിഷയമാണിത്,നമ്മുടെ രാജ്യം ഇന്ന് അനുവര്‍ത്തിച്ചു വരുന്ന വിദേശ നയ
വും, പാവപ്പെട്ടവനെയും ദരിദ്രനെയും അങ്ങേ അറ്റം അവഗണിച്ചും രാജ്യ
ത്തിനകത്തു നടപ്പാക്കി കൊണ്ടിരിക്കുന്ന ഭരണ നയവും രാജ്യം ഇന്നാര്‍ക്കു
വേണ്ടി നിലകൊള്ളുന്നു എന്നതിന് ദൃഷ്ടാന്തമാകുന്നൂ.

ചേരി ചേരാനയം കാറ്റില്‍ പരത്തി,അമേരിക്കയുടെ വാലാട്ടിയായി നാം  
അധപതിച്ചു കൊണ്ടിരിക്കുമ്പോള്‍, നെഹ്രുവിന്റെ കാലത്തെ നിലനിന്നി
രുന്നുപോന്ന അറബ രാജ്യസൌഹാര്ധങ്ങളും വേണ്ടെന്നു വെച്ച്, എന്നും
അനുകൂല നിലപ്പാട് സ്വീകരിച്ചു പോന്ന അറഫാത്തിന്റെ ഫലസ്തീന്‍
വിമോചന പ്രസ്ഥാനത്തോടും നയതോടും, അനുകൂലിച്ചു ഇസ്രായിലീന്റെ
പലസ്തീന്‍ ജനതയോടുള്ള അക്രമത്തെ അപലപിച്ചും, നില കൊണ്ടിരുന്ന
നമ്മുടെ ഇന്ത്യ,കഴിഞ്ഞ ബി.ജെ.പി ഭരണ കാലത്തും തുടര്‍ന്ന് വന്ന മന്‍മോ
ഹന്‍ സിംഗിന്റെ ഇന്നോളമുള്ള ഭരണത്തിലും രാജ ശില്‍പ്പികള്‍ കെട്ടിപ്പടു
ത്ത ഓരോ നയവും വലിച്ചെറിഞ്ഞു നയപരമായി അധഃപതിച്ചു കൊണ്ടി
രിക്കുന്നതാണ് നാം കണ്ട്‌ികൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ സ്വാധീനം അതിന്റെ പരിധി ലന്ഘിച്ചും പ്രകടമാക്കിക്കൊ
ണ്ട് , ഇന്ത്യന്‍താല്പര്യങ്ങളെ, പുല്ലുപോലും വിലകല്‍പ്പിക്കാതെയുള്ള
ഇന്നത്തെ രാജ്യത്തിന്റെ പോക്കില്‍ മുംബെങ്ങു മില്ലാത്തവിധം ഇസ്രായേ
ലുമായുള്ള ഇന്ത്യയുടെ കൂട്ടുകെട്ട് നമ്മുടെ രാജ്യത്തിന്റെ
ഗതി, എങ്ങോട്ട് എന്നതിന് കൂടുതല്‍ ചികയേണ്ടതില്ല.

പണ്ട് ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥക്കാലത്ത്, 'ഗരീബി ഹടാഹോ'
എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടു, ദാരിദ്ര്യം ഉന്മൂലനം ചെയ്യാന്‍ 
നടപ്പാകിയത്, തുര്‍ക്കുമാന്‍ ഗേറ്റിലും, മറ്റുംആ പ്രദേശത്തെ പാവപ്പെട്ടവനെ
കൊന്നൊടുക്കിയും, ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കിയുമായി
രുന്നു. അടിയന്തിരാവസ്ഥ ക്കാലത്ത്, ഇന്ദിരാ പുത്രന്‍ സഞ്ജയ്‌, ഇന്ത്യാ മഹാ
രാജ്യത്ത് കൂത്താടിയ ഇന്ത്യയുടെ ആ കറുത്ത അദ്ധ്യായം ഇന്നും നമ്മുടെ
രാജ്യത്തെ ഭരണ വര്‍ഗ്ഗത്തിന്റെ കണ്ണ് തുപ്പിക്കുല്ലെന്നു വേണം കരുതാന്‍

പാവപ്പെട്ടവനെ ഉള്‍കൊള്ളാന്‍ കഴിയാത്ത, അല്ലെങ്കില്‍ പാവപ്പെട്ടവന്‍
ശാപമായിത്തീര്‍‍ന്ന ഇന്ത്യന്‍ അലിഖിത  നിയമങ്ങള്‍, നടപ്പാക്കി പാവ
പ്പെട്ടവനെ തൂത്തെറിയുക എന്നനയം മുതലാളിത കുത്തകയുടെ മൊത്ത
എജെന്റുമാരായി അധപതിച്ച നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് ഇന്ത്യയുടെ
മഹത്വം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ്.

ഭരണത്തിലിരുന്നു കട്ടുമുടിക്കുന്ന, നമ്മുടെ രാജ്യത്തെ തുരന്നു തിന്നു തക
ര്‍ക്കുന്ന,, ടാറ്റയുടെയും, അംബാനിയുടെയും, കളിക്കൊപ്പായി, അമേരിക്ക
യുടെയുടെയും, ഇസ്രായേലിന്റെയും, ആത്ഞാനു വര്‍ത്തികളായി കഴി
യുന്ന ഇന്നത്തെ ഇന്ത്യക്ക്, ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക്
എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചുകൊണ്ട്, രാജ്യത്തെ മാരക വിഷത്തി
ല്‍നിന്നും, അത് വരുത്തിവെക്കുന്ന വിപത്തില്‍ നിന്നും, ജനങ്ങളെ രക്ഷിച്ചു
കൊണ്ടുള്ള ഒരു സമീപനം എങ്ങിനെ
നടപ്പാക്കാന്‍ കഴിയും?

യൂറോപ്യന് യൂനിയനും മറ്റും പറയുന്നതിനോട് യോജിക്കാന്‍ നമ്മുടെ  
ഇന്ത്യയിലെ കീടനാശിനി കമ്പനികള്തയാറല്ല. കാരണം ലോകത്തെ
എന്ഡോസള്ഫാന്കീടനാശിനിയുടെ എഴുപത്ശതമാനവും ഉല്പാദി
പ്പിക്കുന്നത് ഇന്ത്യയിലാണ്. 9,000 ടണ്എന്ഡോസള്ഫാനാണ് പ്രതി
വര്ഷം രാജ്യത്ത് ഉല്പാദിപ്പിക്കുന്നതെന്നാണ് കണക്ക്.  ഇതില്പകുതി
യും ഇന്ത്യയില് തന്നെയാണ് ഉപയോഗിക്കുന്നതും എന്ന് പറയുന്നൂ.. 
താരതമ്യേന വില കുറഞ്ഞതിനാല്കര്ഷകര്ഇതിനോട് കൂടുതല്‍  താല്
പര്യം പുലര്ത്തുകയും ചെയ്യുന്നു. .എസ്.സി ഉള്പ്പെടെ
യുള്ള സംഘടനകള് എന്ഡോസള്ഫാനെ ന്യായീ കരിച്ച്  സര്ക്കാറിന്
റിപ്പോര്ട്ട് സമര്പ്പിച്ചത് അടുത്തിടെയാണ്.

കേരളമൊഴിച്ചു മറ്റു സംസ്ഥാനഗല്‍ ഒന്നും എന്‍ഡോ സള്‍ഫാന്‍ നിരോ
ധനം, ഒരാവശ്യമായി ഉന്നയിച്ചിട്ടില്ലെന്ന കൃഷി മന്ത്രി പവാറിന്റെ
പ്രസ്താവനയും, അതുകൊണ്ടുതന്നെ അത് നിരോധിക്കേണ്ട നിലപാട്
ഇല്ല എന്ന നിലക്കുമുള്ള  ന്യായീകരണം. ഈ ദുരിതം അവസാനിപ്പിക്കാ
ന്‍ തയാറല്ല, അല്ലെങ്കില്‍ ‍കുറെ എണ്ണം ഇങ്ങിനെ ദുരിതമനുഭവിച്ചു
ചത്തൊടുങ്ങട്ടെ എന്ന സമീപനം ഇന്ത്യ ഇന്ന് ആര്‍ക്കുവേണ്ടി നില
കൊള്ളുന്നു എന്നത് നമ്മെ ഉണര്‍ത്താന്‍ പോന്നതാണ്.

ബൂര്‍ഷാ നയത്തെ എതിര്‍ക്കാന്‍ മാത്രം നിലകൊണ്ട പ്രത്യയ ശാസ്ത്രക്കാര്‍
പോലും ടാറ്റയുടെയും, ബിര്ലയുടെയും, വന്‍കിട സമ്പന്ന പ്രഭുക്കളുടെയും
ഒതാശക്കാരായി മാറിയതിന്റെ ദൃഷ്ടാന്ത മായിരുന്നുവല്ലോ, മാര്‍ക്സിസ്റ്റ്‌
പ്രത്യ ശാസ്ത്രക്കാര്‍ വര്‍ഷങ്ങള്‍ ഭരണം കയ്യാളിയ ബംഗാളില്‍, നന്ദി ഗ്രാമി
ലും, സിന്കൂരിലും നാം കണ്ടത്. ചങ്ങലയ്ക്ക് ഭ്രാന്തിളകുന്ന ഇന്നത്തെ
ഇന്ത്യയില്‍ ജനങ്ങള്‍ ഒന്നിച്ചു നിലക്കാത്ത കാലത്തോളം, കണ്ണിനു കുരുപ്പ്
പിടിച്ച ഭരണവര്‍ഗ്ഗങ്ങള്‍ ഒന്നും കാണാതെ പോകും.

കാസര്‍കോട്ടെ എന്മകജെയില്‍ ഓരോ കുഞ്ഞും ശപിക്കപ്പെട്ട, ദുരിത
ജന്മമായി പിറന്നു വീഴുന്നു. അധികമൊന്നും ആയുസ്സില്ലാത്ത ഈ ജ
ന്‍മങ്ങള്‍, ജീവനുള്ള ഓരോ നിമിഷവും സ്വയം ദുരിതം പേറിയും, ജന്മം
നല്‍കിയവരെ ദുരിതത്തിലും കന്നീരിലുമാഴ്ത്തിയും ഒരു പ്രദേശ
ത്തിന്റെ തീരാ ദുഃഖം. മനസ്സാക്ഷിയുള്ള ഓരോരുതന്റെയും തെങ്ങലുക
ളായി മാറുമ്പോഴും, എല്ലാം സഹിക്കാനും, അനുഭവിക്കാനും, മാത്രമായി
ഗാന്ധിജിയുടെ ഇന്നത്തെ ഇന്ത്യയുടെ പാവപ്പെട്ടവന്റെ അവസ്ഥ ഇനിയും
ഏറെ ദുരിതത്തിലാവനാണ് സാധ്യത.

സ്വദേശ സാമാജ്യ ശക്തികളില്‍ നിന്നും പാവപ്പെട്ട നമ്മുടെ സമൂഹത്തിനു
രക്ഷയുണ്ടാവില്ല. ജനങ്ങളുടെ മനോഗതി മാറേണ്ടിയിരിക്കുന്നു. രാജ്യ
ദ്രോഹികളെയും, കട്ട് മുടിക്കുന്നവരെയും സാമ്രാജ്യത്വ ദാസന്മാരെയും
നമുക്ക് തിരിച്ചറിയാന്‍ കഴിയേണ്ടിയിരിക്കുന്നു.