2011, ജനുവരി 16, ഞായറാഴ്‌ച

ബ്രിട്ടനില്ഹിന്ദു, സിഖ് പെണ്കുട്ടികളെ പാകിസ്താന് യുവാക്കള്ലക്ഷ്യമിടുന്നുവെന്ന് മതസംഘടനകള്
Published on Tuesday, January 11, 2011 - 10:18 PM GMT ( 13 hours 26 min ago)
(+)(-) Font Size
   ShareThis
ലണ്ടന്‍: ബ്രിട്ടനില്പാകിസ്താന്യുവാക്കള്വെളുത്ത യുവതികളെ ലക്ഷ്യമിടുന്നതായി ബ്രിട്ടീഷ് മുന്ആഭ്യന്തര സെക്രട്ടറി ജാക് സ്ട്രോ അഭിപ്രായപ്പെട്ടതിന് ചുവടുപിടിച്ച് ഹിന്ദു, സിഖ് സംഘടനകളും ആരോപണങ്ങളുമായി രംഗത്ത്.
മതം മാറ്റുക എന്ന ലക്ഷ്യത്തോടെ വെളുത്ത നിറമുള്ള  പെണ്കുട്ടികളെ പ്രണയിച്ച് വിവാഹം കഴിക്കുന്നുവെന്നാണ് ജാക് സ്ട്രോ കഴിഞ്ഞ ദിവസം ബി.ബി.സി.ക്ക് നല്കിയ അഭിമുഖത്തില്ആരോപിച്ചത്. പാകിസ്താനി യുവാക്കള്ഹിന്ദു, സിഖ് യുവതികളെ ലക്ഷ്യമിടുന്നുവെന്നും ഇത് ദശാബ്ദത്തിലെ ഏറ്റവും ഗുരുതരമായ പ്രശ്നമാണെന്നും നെറ്റ് വര്ക്ക് ഓഫ് സിഖ് ഓര്ഗനൈസേഷന്(എന്‍.എസ്.) ഭാരവാഹി ഹര്ദീപ് സിങ് പറഞ്ഞു. 2007 ല്ബ്രിട്ടനിലെ ഹിന്ദു ഫോറം, നൂറുകണക്കിന് പെണ്കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ചശേഷം മതം മാറ്റിയതായി ആരോപണം ഉയര്ന്നത് ഹര്ദീപ് സിങ് ചൂണ്ടിക്കാട്ടുന്നു.
'കഴിഞ്ഞ ദശാബ്ദത്തില്പലവട്ടം സര്ക്കാറുകളും പൊലീസിനോടും ഞങ്ങള്ഇക്കാര്യം പറഞ്ഞിരുന്നതാണ്. എന്നാല്, ഒരു നടപടിയുമുണ്ടായില്ലെന്ന് എന്‍.എസ്.. ഡയറക്ടര്ഇന്ദ്രജിത് സിങ് പറഞ്ഞു. പെണ്കുട്ടികളെ വശീകരിച്ച് മതംമാറ്റുന്നവര്ക്കെതിരെ ഉടന്നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദു, സിഖ് പെണ്കുട്ടികള്നേരിടുന്ന നിര്ബന്ധിത മതപരിവര്ത്തനം പുതിയ കാര്യമല്ല. വര്ഷങ്ങളായി നടന്നുവരുന്നതാണ്', മീഡിയ മോണിറ്ററിങ് ഗ്രൂപ്പിന്റെ തലവന്ആശിഷ് ജോസിഗോ ആരോപിച്ചു.

അതങ്ങിനെ, ഇതോ?

പൊലീസ് അകമ്പടിയോടെ ജസ്റ്റിനും ജസീലയും വിവാഹിതരായി

പൊലീസ് അകമ്പടിയോടെ ജസ്റ്റിനും ജസീലയും വിവാഹിതരായി
പേരാവൂര്‍: ഹൈകോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് അകമ്പടിയില്‍ യുവാവും യുവതിയും രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹിതരായി. കൊട്ടിയൂര്‍ പാല്‍ചുരത്തെ ഓളാട്ടുപുറം ജസ്റ്റിനും (29) മലപ്പുറം ആലത്തൂര്‍പടി പുള്ളിയില്‍ മാടച്ചേരിയില്‍ ജസീലയുമാണ് (19) പേരാവൂര്‍ രജിസ്ട്രാര്‍ ഓഫിസില്‍ ചൊവ്വാഴ്ച വിവാഹിതരായത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ആലത്തൂര്‍ പടിയില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് നടത്തുന്ന ജസ്റ്റിന്‍ ക്ലാസിലെ വിദ്യാര്‍ഥിനിയായ ജസീലയുമായി പ്രണയത്തിലായിരുന്നു. മലപ്പുറത്തെ അബ്ദുല്‍ റസാഖിന്റെയും റംലത്തിന്റെയും മകളാണ് ജസീല. ടി.ടി.സി വിദ്യാര്‍ഥിനിയായ ജസീല സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിന് ചേര്‍ന്നപ്പോഴാണ് ജസ്റ്റിനുമായി പരിചയത്തിലായത്. ഡിസംബര്‍ ആറിന് ഇരുവരും നാടുവിടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് മകളെ ജസ്റ്റിന്‍ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ജസീലയുടെ പിതാവ് അബ്ദുല്‍ റസാഖ് ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കി. ഒരാഴ്ചക്കുള്ളില്‍ ഇരുവരെയും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെ, ജനുവരി മൂന്നിന് ജസ്റ്റിനും ജസീലയും ഹൈകോടതിയില്‍ ഹാജരായി. തുടര്‍ന്ന് കോടതി ഏഴുദിവസം ജസീലയെ ഉമ്മ റംലത്തിന്റെ കൂടെ ഹോസ്റ്റലില്‍ താമസിപ്പിച്ചു. ഏഴുദിവസത്തിനുശേഷം വീണ്ടും ജസീലയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജസ്റ്റിന്റെ കൂടെയാണ് പോകുന്നതെന്ന് ജസീല അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി പൊലീസിനോട് ഇരുവരുടെയും വിവാഹം നടത്താന്‍ സഹായിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. തങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് ജസീലയും ജസ്റ്റിനും നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു കോടതിയുടെ നിര്‍ദേശം. പൊലീസ് അകമ്പടിയില്‍ ചൊവ്വാഴ്ച 12ഓടെ പേരാവൂര്‍ രജിസ്ട്രാര്‍ ഓഫിസിലെത്തിയ ജസ്റ്റിനും ജസീലയും വിവാഹിതരാവുകയായിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ രജിസ്ട്രാര്‍ ഓഫിസ് പരിസരത്ത് തടിച്ചുകൂടിയിരുന്നു.
ഒരാഴ്ച ജസ്റ്റിനും ജസീലക്കും പൊലീസ് കാവലുണ്ടാകും. പേരാവൂര്‍ എസ്.ഐ കെ.വി. പ്രമോദന്‍, കേളകം എസ്.ഐ എസ്. ശിവദാസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം രജിസ്ട്രാര്‍ ഓഫിസില്‍ എത്തിയിരുന്നു.------ മാധ്യമം വാര്‍ത്തകള്‍

ഇവിടെ ലവ് ജിഹാദ്‌ ഇല്ലേ? ഒരു കൂട്ടം മഞ്ഞ പത്രങ്ങളും, ചാനലുകളും,
ആഘോഷമാക്കി ക്കൊണ്ടാടിയ "ലവ് ജിഹാദ്‌' ഈ സംഭവത്തില്‍ ഇല്ലേ?
ഒരു മുസ്ലിം പെണ്‍കുട്ടിയെ വശീകരിച്ചു മറ്റു മതസ്ഥര്‍ കൊണ്ടുപോയി
വിവാഹം കഴിച്ചാല്‍ എന്ത് പേരിട്ടാണ് വിളിക്കുക?

ഒരു സമുടായതിന്നു നേരെ എല്ലാ വൃത്തികെട്ട ആരോപണങ്ങളും ചാര്‍ത്തി
ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന കിരാത വര്‍ഗ്ഗീയ ഫാഷിസ്ടുകളുടെ വ്രണം
നക്കികളായി, ലവ് ജിഹാദ്‌ എന്ന പേരില്‍ അഴിഞ്ഞാടിയ വേശ്യാ പത്രങ്ങളും,
ഈ സംഭവത്തെ, എന്ത് പേരിട്ടു വിളിക്കും?

പ്രബുദ്ധരെന്നവകാശപ്പെടുന്ന, മാധ്യമ പ്രവര്തകര്‍ക്കെന്കിലും, വര്‍ഗ്ഗീയ
കൊമാരങ്ങല്‍ക്കൊപ്പം ഉടുതുണിയുരിഞ്ഞു അഴിഞ്ഞാടാന്‍ ശ്രമിക്കും മുന്‍പ്,
ആ പദത്തിന്റെ അര്‍ത്ഥമെങ്കിലും ഗ്രഹിക്കെണ്ടാതായിരുന്നു." വിശുദ്ധ യുദ്ധം"
എന്നര്‍ത്ഥം വരുന്ന ജിഹാദ്‌, ലവ് - പ്രേമതോട് കൂട്ടിവായിക്കാന്‍, അപാര
വിവരം തന്നെ വേണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ